Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Electoral Officer

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ തെരഞ്ഞെടുപ്പ് ചട്ടം മേയ് ആറ് വരെ ബാധകം.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചു. ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പെരുമാറ്റചട്ടം മേയ് ആറ് വരെ ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാ‍ർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം.

തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം എട്ടരയ്ക്ക് ശേഷമായിരിക്കും എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീർത്ത ശേഷം മാത്രമായിരിക്കും എണ്ണൽ പൂർത്തിയാക്കുക. സ്ട്രോങ്ങ്‌ റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി ഇല്ല. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

‘വോട്ടിന് നോട്ട്' ആരോപണം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട്‌ നൽകി കളക്ടർ

പാലക്കാട്‌: എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്' ആരോപണത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്‍റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട്‌ പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

Kerala

പ്രതിപക്ഷ നേതാവിന്‍റെ പേരിൽ വ്യാജ കത്ത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഡിജിപിക്കും പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന് അയച്ചതെന്ന വ്യാജേന, പ്രതിപക്ഷ നേതാവിന്‍റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ് എംപിമാർക്ക് ടിക്കറ്റ് നൽകരുതെന്ന് കാണിച്ചു കത്ത് നൽകിയെന്നാണ് വ്യാജ പ്രചാരണം ന‌ക്കുന്നതെന്ന് സതീശൻ പരാതിയിൽ പറയുന്നു. കത്തിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌

Kerala

വൈറലായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഡാന്‍സ് വീഡിയോ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവത്കരിക്കുന്നതിനായി ഒരുക്കിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.

വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തേ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്‍റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേല്‍ക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ‘ഇത് നിന്‍റെ വോട്ടാണ്, നമ്മുടെ നാടിന് വേണമീ വോട്ട്...’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.

തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.എസ്. സരിന്‍, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്‍.ബി., ദേവിക അനില്‍, എല്‍. ദീപ, എം.എസ്. അനീഷ്, അഭിജിത്ത്, അശ്വിന്‍ എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു.
വീഡിയോ ലിങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/

Kerala

വി.ഡി സതീശന്‍റെ അഭിമുഖം: മെറ്റയ്ക്ക് സംഭവിച്ച പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയ്ക്ക് സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ. അഭിമുഖത്തിന് താഴെ വന്ന അശ്ലീല കമന്‍റുകൾ നീക്കം ചെയ്യാൻ പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. കമന്‍റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. 

 

 

 

Kerala

കാണാനില്ലാത്തവരെ കണ്ടെത്തും

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി (എസ്ഐആർ) നീട്ടി ലഭിച്ച രണ്ടാഴ്ച സമയം വോട്ടർപട്ടികയിൽനിന്നു കാണാനില്ലാത്തവരെ കണ്ടെത്താനായി ബിഎൽഒമാരും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുമായി സംയോജിച്ചു നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ആദ്യഘട്ടം ഒരാഴ്ച കാലാപരിധി ദീർഘിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരാഴ്ചകൂടി സമയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നീട്ടിയിരുന്നു.

ഇതോടെ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഡിസംബർ 18 വരെ നൽകാം. ആദ്യം ഡിസംബർ നാലിനും പിന്നീടിത് 11 വരെയുമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് 18 വരെയാക്കി നീട്ടിയത്. കരട് വോട്ടർ പട്ടിക 23നു പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും എതിർപ്പുകളും അടക്കമുള്ള അപ്പീലുകൾ ജനുവരി 22 വരെ സമർപ്പിക്കാം. അപ്പീലുകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് (ഇആർഒ) ആദ്യ അപ്പീൽ സമർപ്പിക്കേണ്ടത്. ഇതിൽ പരിഹാരമായില്ലെങ്കിൽ ജില്ലാ കളക്ടർമാർക്ക് തുടർന്നുള്ള 15 ദിവസത്തിനകം അപ്പീൽ നൽകണം. കളക്ടറുടെ അപ്പീലിൽ തീരുമാനമായില്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീൽ കാലാവധി ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്.

ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 35 ലക്ഷം പേരെങ്കിലും പട്ടികയിൽ ഇല്ലാത്ത സാഹചര്യം വരുമെന്നു രാഷ്‌ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്‌മാൻ ആരോപിച്ചു.

ഇആർഒമാർക്കുള്ള 30 ദിവസത്തെ അപ്പീൽ കാലാവധിയിൽ 50 ലക്ഷം പേരെങ്കിലും പൗരത്വമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഇആർഒമാർ മുൻപാകെ ഹാജരാക്കേണ്ടി വരുമെന്ന് മുസ്‌ലിംലീഗ് പ്രതിനിധി മുഹമ്മദ് ഷാ പറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13 ലക്ഷം പേരെ കാണാതായെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു.

18.82 ലക്ഷം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയിരിക്കുകയാണെന്നും ഇവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാകണം ഉണ്ടാകേണ്ടതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ആവശ്യപ്പെട്ടു.

ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിഎൽഒമാരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കോണ്‍ദ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു. കളക്ടർമാർക്ക് അപേക്ഷ നൽകിയാൽ മെഡിക്കൽ കാരണങ്ങളുള്ളവർക്ക് മാറ്റം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കളക്‌ടർ അറിയിച്ചു. ജെ.ആർ. പത്മകുമാർ (ബിജെപി), കെ. ആനന്ദകുമാർ (കേരള കോണ്‍ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

21 ലക്ഷം പേർ ഒഴിവാകും

തിരുവനന്തപുരം: എസ്ഐആർ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ 21 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്നു പുറത്താകും.

മൊത്തം വോട്ടർമാരുടെ 7.45 ശതമാനം വരുമിത്. ഇതിൽ 6.11 ലക്ഷം പേർ മരണമടഞ്ഞതായാണ് കണക്ക്. കണ്ടെത്താൻ സാധിക്കാത്തവർ- 5.66 ലക്ഷം, സ്ഥിരാമസം മാറിയവർ- 7.39 ലക്ഷം, ഇരട്ട വോട്ടുള്ളവർ- 1.12 ലക്ഷം, മറ്റുള്ളവർ 45,866.

Kerala

എസ്ഐആർ: തീയതി നീട്ടില്ല

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തീയതികളിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.

എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു തിരികെ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ദിവസം അവസാനിക്കാൻ അഞ്ചു ദിവസം ശേഷിക്കെ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന രാഷ്‌ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

15 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കാനുള്ള സാഹചര്യത്തിൽ എസ്ഐആർ നടപടികളിൽ സാവകാശം അനുവദിക്കണമെന്ന് ബിജെപി ഒഴികെയുള്ള പാർട്ടികൾ ആവശ്യമുന്നയിച്ചു. എന്നാൽ, തീയതി നീട്ടില്ലെന്നും സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.

യോഗത്തിൽ ഏഴ് അംഗീകൃത പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. എം.കെ. റഹ്‌മാൻ (കോണ്‍ഗ്രസ്), സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, സത്യൻ മൊകേരി (സിപിഐ), മുഹമ്മദ് ഷാ (മുസ്‌ലിം ലീഗ്), അഡ്വ. മാത്യു ജോർജ് (കേരള കോണ്‍ഗ്രസ്), പി.ജി. പ്രസന്നകുമാർ, കെ. ജയകുമാർ (ആർഎസ്പി), ജെ.ആർ. പദ്മകുമാർ (ബിജെപി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്പ് ഒരു തവണ കൂടി രാഷ്‌ട്രീയ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് എം. വിജയകുമാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് എസ്ഐആറിന്‍റെ പേരിൽ ജനങ്ങളെ സമ്മർദത്തിലാക്കുന്നതെന്ന് സത്യൻ മൊകേരി ചോദിച്ചു.

കേരളത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിറ്റമ്മ നയം കാണിക്കുകയാണെന്നും ബിഎൽഒമാർ ഫോം-6 വിതരണം ചെയ്യുന്നില്ലെന്നും മുഹമ്മദ് ഷാ പറഞ്ഞു.

രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അഭിപ്രായം കേൾക്കുന്നതല്ലാതെ കമ്മീഷന്‍റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് കെ. ജയകുമാറും മാത്യു ജോർജും യോഗത്തിൽ വിമർശനമുന്നയിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞ് 2026 ജനുവരി എട്ടുവരെയാണ് പരാതികൾ അറിയിക്കാനുള്ള സമയം. എന്നാൽ, ആർക്കാണ് പരാതി നൽകേണ്ടതെന്നോ എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നോ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എം.കെ. റഹ്‌മാൻ പറഞ്ഞു.

വിതരണം ചെയ്തെങ്കിലും തിരികെ കിട്ടാത്ത ഫോമുകൾ ‘സ്ഥലം മാറിപ്പോയവരുടെ’ പട്ടികയിലേക്കു മാറ്റാൻ ബിഎൽഒമാരോട് പല ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) ആവശ്യപ്പെടുകയാണ്. ഇതു ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുക. നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവരെ ഇത്തരത്തിൽ ‘ഷിഫ്റ്റി’ലേക്കു മാറ്റുന്നതോടെ പിന്നീട് ഇവർ കണ്ടെത്താനാകാത്തവരുടെ പട്ടികയിലേക്കു മാറും. പിന്നീട് വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

75.35% ഫോമുകൾ ഡിജിറ്റൈസ് ചെയ്തു

തിരുവനന്തപുരം: എസ്ഐആറിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 75.35 ശതമാനം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.

2,09,85,918 ഫോമുകളാണ് ഇന്നലെ വൈകുന്നേരം ആറു വരെ ഡിജിറ്റൈസ് ചെയ്തത്. മരണം, സ്ഥലം മാറിപ്പോയത് തുടങ്ങിയ കാരണങ്ങളാൽ ഫോം വിതരണം ചെയ്യാത്തവരുടെ എണ്ണം 8,80,344 ആയി. പുതുക്കിയ വോട്ടർ പട്ടികയിൽനിന്ന് ഇത്രയും പേരുടെ പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് അർഥം.

ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാന്പുകൾ ഇന്നും തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

National

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ഉപരോധിച്ച് ബി‌എൽഒമാർ

കോൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്ഐ‌ആർ) അമിത ജോലി സമ്മർദം ആരോപിച്ച് നൂറുകണക്കിനു ബൂത്ത് ലെവൽ ഓഫിസർമാർ (ബി‌എൽഒ) കോൽക്കത്തയിൽ മാർച്ച് നടത്തി.

കോൽക്കത്തയിലെ കോളജ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഓഫിസിലേക്കായിരുന്നു മാർച്ച്. ബി‌എൽഒ അധികാർ രക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Latest News

Corehub Up